ഇന്ന് കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ ബാഴ്സലോണക്ക് പിഴച്ചു. നാലാം മിനുട്ടിൽ അവർ വഴങ്ങിയ പെനാൾട്ടി കോസ്റ്റിച്ച് വലയിലേക്ക് എത്തിച്ച് ഫ്രാങ്ക്ഫർട്ടിൻ ലീഡ് നൽകി. തുടക്കത്തിൽ തന്നെ ലഭിച്ച ഈ ലീഡ് ജർമ്മൻ ടീമിന് ആത്മവിശ്വാസം നൽകി. 36ആം മിനുട്ടിൽ ഈ ആത്മവിശ്വാസം ഒരു അത്ഭുത ഗോളായി മാറി. ബോറെ തൊടുത്ത ലോങ് റേഞ്ചർ ടെർസ്റ്റേഗന്റെ ഡൈവ് കൊണ്ടും തടയാനായില്ല. സ്കോർ 2-0. അഗ്രിഗേറ്റിൽ ഫ്രാങ്ക്‌ഫർട്ടിന് അനുകൂലമായി 3-1.
രണ്ടാം പകുതിയിൽ ബാഴ്സലോണ മാറ്റങ്ങൾ വരുത്തി നോക്കി. ലുക്ക് ഡിയോങ്ങും, ട്രയോരെയും, ഫ്രാങ്കി ഡിയോങ്ങും ഒക്കെ എത്തി എങ്കിലും ഫലം ഉണ്ടായില്ല. 67ആം മിനുട്ടിൽ ബാഴ്സലോണ ഡിഫൻസിനെ കീഴ്പ്പെടുത്തി മൂന്നാം ഗോളും വന്നു. കോസ്റ്റികിന്റെ രണ്ടാം ഗോൾ. കളി 3-0നും ടൈ 4-1നും ജർമ്മൻ ടീം മുന്നിൽ. ഇതിനുശേഷവും ഫ്രാങ്ക്ഫർട്ട് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫിനിഷിലെ പിഴവ് ബാഴ്സലോണയെ വലിയ നാണക്കേടിൽ നിന്ന് കാത്തു. അവസാനം ബുസ്കെറ്റ്സ് ഇഞ്ച്വറി ടൈമിൽ ബാഴ്സക്കായി ഒരു ഗോൾ മടക്കി. പക്ഷെ അപ്പോഴേക്കും സമയം ഒരു പാട് വൈകിയിരുന്നു. എങ്കിലും 9 മിനുട്ട് ഇഞ്ച്വറി ടൈമിൽ ബാഴ്സലോണ പൊരുതി. 100ആം മിനുട്ടിൽ അവർ ഒരു പെനാൾട്ടിലൂടെ ഡിപായും ഗോൾ നേടി. പക്ഷെ മൂന്നാം ഗോളിനായി ശ്രമിക്കാനുള്ള സമയം ബാഴ്സക് ഉണ്ടായിരുന്നില്ല.
ഫ്രാങ്ക്ഫർട്ട് ഇനി സെമി ഫൈനലിൽ വെസ്റ്റ് ഹാമിനെ ആയിരിക്കും നേരിടുക.

No comments:
Post a Comment