സ്റ്റാംഫോ ബ്രിഡ്ജിൽ നല്ല തുടക്കമാണ് റയൽ മാഡ്രിഡിന് ലഭിച്ചത്. അവർക്ക് 9ആം മിനുട്ടിൽ തന്നെ നല്ല അവസരം ലഭിച്ചു. പക്ഷെ വിനീഷ്യസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 21ആം മിനുട്ടിൽ ആയിരുന്നു ബെൻസീമയുടെ ആദ്യ ഗോൾ വന്നത്. ബെൻസീമയുടെ പാസിലൂടെ ആരംഭിച്ച അറ്റാക്ക് വിനീഷ്യസിൽ എത്തുകയും വിനീഷ്യ ഒരു ക്രോസിലൂടെ ബെൻസീമയെ കണ്ടെത്തുകയും ചെയ്തു. ബെൻസീമയുടെ ഹെഡ്ഡർ തടയാൻ ചെൽസി ഗോൾ കീപ്പർ മെൻഡിക്ക് ആയില്ല.
ഇത് കഴിഞ്ഞ് മൂന്ന് മിനുട്ടുകൾക്ക് അകം വീണ്ടും ബെൻസീമയുടെ ഹെഡർ. ഇത്തവണയും മെൻഡിക്ക് മറുപടിയില്ല. മോഡ്രിച് ആയുരുന്നു ബെൻസീമയ്ക്ക് ഈ ക്രോസ് നൽകിയത്.
40ആം മിനുട്ടിൽ ഹാവേർട്സിന്റെ ഒരു ഗോളിലൂടെ ചെൽസി കളിയിലേക്ക് തിരികെ വന്നു. ജോർഗീഞ്ഞോയുടെ പാസിൽ നിന്ന് ഒരു ഹെഡറിലൂടെ ഹാവേർട്സ് വല കണ്ടെത്തി. രണ്ടാം പകുതിയിൽ തിരിച്ചുവരാം എന്ന പ്രതീക്ഷയിലാണ് ചെൽസി രണ്ടാം പകുതി ആരംഭിച്ചത്.
പക്ഷെ അവർക്ക് തുടക്കത്തിൽ തന്നെ പാളി. ഗോൾ ലൈൻ വിട്ടു വന്ന മെണ്ടി പന്ത് ബെൻസീമയ്ക്ക് സമ്മാനിച്ചു. ബെൻസീമ അനായാസം പന്ത് വലയിൽ. എത്തിച്ച് ഹാട്രിക്ക് പൂർത്തിയാക്കി. ഇതിനുശേഷമുള്ള മാറ്റങ്ങൾ വരുത്തിയും അറ്റാക്ക് ചെയ്തും കളിയിലേക്ക് മടങ്ങി വരാൻ ചെൽസി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.
ഇനി അടുത്ത ആഴ്ച മാഡ്രിഡിൽ ചെന്ന് അത്ഭുതങ്ങൾ കാണിച്ചാൽ മാത്രമെ നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക് ഇനി സെമി ഫൈനൽ കാണാൻ കഴിയൂ.

No comments:
Post a Comment